Ads 468x60px

Friday, July 20, 2012

ഒരുവർഷമായിപരിശോധന ഇല്ല; ഹോട്ടലുകാർക്ക് എന്തുമാകാം

 Source:http://news.keralakaumudi.com
കൊ ല്ലം:സംസ്ഥാനത്ത്ഫുഡ് സേഫ് റ്റി ഇൻസ്പെക്ടർമാർ അടിക്കടി നടത്തേണ്ട പരിശോധന കഴിഞ്ഞ ഒരുവർഷത്തിലേറെയായി നടക്കുന്നില്ല. പരിശോധനാസംവിധാനംകുത്തഴിഞ്ഞതോടെഹോട്ടലുകളിൽ എന്തും പാചകം ചെയ്തു വിൽക്കാമെന്ന അവസ്ഥ. തിരുവനന്തപുരത്ത്നിന്ന്പ്രത്യേക നിർദ്ദേശമില്ലാതെ ഫുഡ് സേഫ്‌റ്റി ഓഫീസർമാർ പരിശോധനയ്ക്കിറങ്ങേണ്ടതില്ലെന്ന് ഫുഡ് സേഫ് റ്റി കമ്മിഷണർ നൽകിയിട്ടുള്ള വിലക്കാണ് ഹോട്ടൽ ഭക്ഷണ മേഖലയെ തോന്നുംപടിയിലേക്ക് നയിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനകം കമ്മിഷണറുടെ ഒന്നോ രണ്ടോ തവണത്തെ നിർദ്ദേശത്തിലല്ലാതെ ഇൻസ്പെക്ടർമാർ പരിശോധനയ്ക്കായി പുറത്തേക്കിറങ്ങിയിട്ടില്ല.ഇത് മനസിലാക്കിയ ഹോട്ടൽ ലോബികളും മായംചേർക്കലുകാരും ഏതുവിധേനെയും ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്. പരിശോധനകളില്ലാത്തതുമൂലംഎറണാകുളത്തുംകോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ഗവ.അനലിറ്റിക്കൽ ലബോറട്ടറികൾ നോക്കുകുത്തികളായി കിടക്കുകയാണ്.ഫുഡ്സാമ്പിളുകൾ എത്തുന്നില്ല. ബ്രാൻഡഡ്ഇനത്തിൽപ്പെട്ടകറിപൗഡറുകളിൽ വൻതോതിൽ മായം ചേർക്കുന്നതായി പരാതികളുണ്ട്. സുഡാൻ, ലെട്രൊമേറ്റ് തുടങ്ങിയ വിഷനിറങ്ങൾ കറിപൗഡറുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഗോതമ്പുപൊടി പോലുള്ള സ്‌റ്റാർച്ചിന്റെ കളർചേർത്ത കലർപ്പ് കറിപ്പൊടികളിൽ 30 മുതൽ 40 ശതമാനം വരെയും കണ്ടെത്തിയിരുന്നു. ഇത്തരം മായംചേർക്കലുകൾ കണ്ടെത്താനോ നിയന്ത്രിക്കാനോ പ്രായോഗിക സംവിധാനമില്ലാത്ത അവസ്ഥയാണിപ്പോൾ. 2011ജൂണിൽനിലവിൽവന്ന കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ഫുഡ്സേഫ് റ്റി ആന്റ് സ്‌റ്റാൻഡർഡ്സ് ആക്ട് (FSSA) നടപ്പിൽവരുത്തുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാനജോലികളാണ് ഓഫീസിലിരുന്ന് ഇപ്പോൾ ഇൻസ്പെക്ടർമാർ ചെയ്യുന്നത്. ഉൽപ്പാദന-വില്പന-വിതരണ രംഗത്തുള്ളവരുടെ ലൈസൻസ്-രജിസ്ട്രേഷൻ തുടങ്ങിയവ വിതരണം ചെയ്യുന്ന ജോലികളാണിത്.അതുകഴിഞ്ഞ് കടുത്ത നിയമലംഘനം നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സ്‌റ്റേറ്റ് ലെവൽ കമ്മിറ്റി രൂപീകരിക്കണം. ലഘുവായ നിയമലംഘനം നടത്തുന്നവർക്ക് ഫൈൻ അടിക്കാൻ അധികാരമുള്ള അഡ്ജൂഡിക്കേഷൻ ഓഫീസർമാരെ നിയമിക്കണം. ഇതെല്ലാം പൂർത്തിയായിട്ട് ഫുഡ് സേഫ് റ്റി ഇൻസ്പെക്ടർമാർ അടിക്കടിയുള്ള പരിശോധനയ്ക്കിറങ്ങിയാൽ മതിയെന്നാണ് കമ്മിഷണറേറ്റിന്റെ നിർദ്ദേശം. അതുവരെ ഇനിയും ഹോട്ടലുകാർക്ക് എന്തുമാകാം ; എന്തും വിൽക്കാം.

പരിശോധനയിൽബോധപൂർവ്വമായ വീഴ്ചയില്ല : ഫുഡ്സേഫ് റ്റി കമ്മിഷണർ
കൊല്ലം: ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും നിരന്തരമായ പരിശോധന നടത്തുന്നതിൽ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ബിജു പ്രഭാകരൻ പറഞ്ഞു. കേന്ദ്രഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള പല പുനഃസംവിധാനങ്ങളും വേണ്ടിവന്നിട്ടുണ്ട്. ഓൺലൈൻ ലൈസൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരുവർഷം ഈ പുനഃസംവിധാനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. എങ്കിലും അത്യാവശ്യ പരിശോധനകൾക്ക് കോട്ടമുണ്ടായിട്ടില്ല. മാത്രമല്ല,ഉൽപ്പാദന-വിതരണ-വില്പന രംഗത്തുള്ളവരെ പരമാവധി ബോധവൽക്കരണം നടത്തുന്നതിനാണ് ഡിപ്പാർട്ട്മെന്റ് പ്രാധാന്യം നൽകിയത്.മൂവായിരത്തോളം ക്ലാസുകൾ ഇതിനകം നടത്തി. ബോധവൽക്കരണം നടത്തിയശേഷം പരിശോധനകൾ കർശനമാക്കുന്നതാണ് ഭംഗി. ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ 92 ഫുഡ്സേഫ്ര്രി ഇൻസ്പെക്ടർമാരും 17 ഡി.ഒമാരുമുണ്ട്. ഇവരെല്ലാവരും ശരിയായ രീതിയിൽ പരിശോധന നടത്തുന്നവരെന്ന് പറയാനാവില്ല. നിസാരകാര്യങ്ങൾക്കുവരെ കുറ്റംചുമത്തും. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് പ്രാധാന്യം നൽകുന്നത്.

No comments:

Post a Comment